ദുബായ്: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കാരി ബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് രാജ്യവ്യാപകമായി സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഇറക്കുമതി, ഉൽപ്പാദനം, വിതരണം എന്നിവയ്ക്കാണ് മന്ത്രിതല പ്രമേയത്തിലൂടെ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.എമിറേറ്റിലെ മുഴുവന്‍ വില്‍പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ(fine) ചുമത്തുമെന്ന് അധികാരികള്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. ഇത് പരമാവധി 2,000 ദിര്‍ഹം വരെയാകാം. പിഴ ചുമത്തപ്പെട്ടവര്‍ക്ക് പത്ത് ദിവസത്തിനകം അധികൃതര്‍ക്ക് രേഖാമൂലം അപ്പീല്‍ നല്‍കാവുന്നതാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിപരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പുനരുപയോഗിക്കാവുന്ന ഉല്‍പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദുബായില്‍ പ്ലാസ്റ്റിക് നിരോധനം ഘട്ടംഘട്ടമായി നടത്തുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും വ്യാപാരവും പിന്നാലെ നിരോധിക്കാനാണ് പദ്ധതി. അതേസമയം മാംസം, മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, എന്നിവ പൊതിയുന്നതിനുള്ള നേര്‍ത്ത ഫിലിം റോളുകള്‍, മാലിന്യ സഞ്ചികള്‍ ഉള്‍പ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമില്ല.ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഡെവലപ്‌മെന്റ് സോണുകളും ഫ്രീ സോണുകളും ഉള്‍പ്പെടെ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമുണ്ട്. പാക്കേജിങ് സാമഗ്രികള്‍, ബലൂണുകള്‍,ലഘുഭക്ഷണ ബാഗുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ അടക്കമുള്ളവ നിരോധിക്കാനാണ് നീക്കം. അടുത്ത വര്‍ഷം 1 മുതല്‍ കപ്പുകള്‍, സ്‌ട്രോകള്‍, കോഫിയും മറ്റും ഇടക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, കണ്ടെയ്‌നറുകള്‍, കോട്ടണ്‍ സ്വാബ്‌സ് തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കള്‍ നിരോധിക്കും. തുടര്‍ന്ന് 2026ല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഭക്ഷണ പാത്രങ്ങള്‍ അടക്കമുള്ളവയുടെ ഉപയോഗവും നിര്‍ത്തലാക്കും.സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് കാരി ബാഗുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏർപ്പെടുത്തി ദുബായ്; നിയമം ലംഘിച്ചാല്‍ 200 ദിര്‍ഹം പിഴദുബായില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം ഈടാക്കിയിരുന്നു. ഒരു ബാഗിന് 25 ഫില്‍സ് വീതമാണ് ഉപഭോക്താക്കൾ നൽകിയിരുന്നത്. പ്ലാസ്റ്റിക് ഇതര ബാഗുകള്‍ക്കും പണം ഈടാക്കും. 57 മൈക്രോമീറ്റര്‍ കനമുള്ള പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകള്‍ക്കും പണം നല്‍കണം. സൗജന്യമായി കവറുകള്‍ നല്‍കാന്‍ സ്റ്റോറുകള്‍ക്ക് ബാധ്യതയില്ല. എന്നാല്‍ പച്ചക്കറികള്‍, പഴങ്ങള്‍, മാംസം, മത്സ്യം എന്നിവയുടെ പാക്കിങിന് ഉപയോഗിക്കുന്ന ബാഗുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണം ഈടാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് എല്ലാ കച്ചവട സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുനരുയോഗ സാധ്യതയില്ലാത്ത ബാഗുകളുടെ ഉപയോഗം കുറയ്ക്കാനാണ് ഈ നീക്കം നടപ്പിലാക്കിയത്.ഷാര്‍ജയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം ഈടാക്കി വരികയാണ് . പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരുല്‍സാഹപ്പെടുത്തുന്നതിന് എല്ലാ സ്ഥാപനങ്ങളിലും ക്യാരിബാഗിന് 25 ഫില്‍സ് അധികം ഈടാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. 2024 ജനുവരി ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായാണിത്. പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിര്‍മാണവും വിതരണവും ഇറക്കുമതിയും വിലക്കും. മുമ്പ് അബുദാബിയിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചിരുന്നു. അബുദാബി പരിസ്ഥിതി ഏജന്‍സി(EAD) 2020 മാര്‍ച്ചില്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗ നയത്തിന്റെ ഭാഗമായാണ് പുതിയ ചുവടുവെയ്പ്പ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!