കോഴിക്കോട്: ചികിത്സാപിഴവിനെ തുടർന്ന് യുവതി മരിച്ചു. കൂടരഞ്ഞി സ്വദേശി സിന്ധുവാണ് മരിച്ചത്. മരുന്ന് മാറി കുത്തി വെച്ചതാണ് മരണകാരണം എന്നാണ് കുടുംബം പറയുന്നത്. കുത്തിവെച്ചതിനു പിന്നാലെയാണ് യുവതി മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് സംഭവം. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു സിന്ധു. അതേസമയം രോഗിയുടെ മരണ കാരണം വ്യക്തമല്ലയെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒക്ടോബർ 27 ഇന്നലെ വൈകിട്ട് നൽകിയ അതേ മരുന്ന് തന്നെയാണ് ഇന്ന് രാവിലെയും നൽകിയതെന്നും എന്താണ് മരണകാരണമെന്ന് വ്യക്തതയില്ല എന്നാണ് ഡോക്ടർ പറഞ്ഞു.അതേസമയം വിഷയത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. ഡിഎംഒയോടും റിപ്പോർട്ട് തേടും. റിപ്പോർട്ട് കിട്ടിയതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.