കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഇടമലക്കുടി എന്ന ആദിവാസി ഗ്രാമത്തിൽ, അഞ്ച് വയസ്സുള്ള ഒരു കുട്ടി പനി ബാധിച്ച് മരണപ്പെട്ടു. മൂർത്തി-ഉഷ ദമ്പതികളുടെ മകനായ കാർത്തിക്കിനാണ് ഈ ദുരന്തം സംഭവിച്ചത്. രോഗം മൂർച്ഛിച്ചപ്പോൾ കുട്ടിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. എന്നാൽ, ദുർഘടമായ വഴികളും വാഹനസൗകര്യങ്ങളുടെ അഭാവവും കാരണം കുട്ടിയെ കിലോമീറ്ററുകളോളം ചുമന്നാണ് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് മാങ്കുളത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.കുട്ടിയുടെ നില ഗുരുതരമായതുകൊണ്ട് അവിടുത്തെ ഡോക്ടർമാർ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. പക്ഷെ, നിർഭാഗ്യവശാൽ വഴിയിൽ വെച്ച് തന്നെ കാർത്തിക് മരണത്തിന് കീഴടങ്ങി. തുടർന്ന്, കുട്ടിയുടെ മൃതദേഹം തിരികെ വീട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചതും കിലോമീറ്ററുകളോളം കാട്ടിലൂടെ ചുമന്നാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!