ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു. ഇതിനായി ജയിൽനിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ഇതോടെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജയിലുകളിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിന് അറുതിയാകുകയാണ്. തടവുകാരെ ജാതിയടിസ്ഥാനത്തിൽ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും ചെയ്യുന്നതൊഴിവാക്കാനാണ് സർക്കാർ ജയിൽ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്തിയിരിക്കുന്നത്.2016-ലെ മോഡൽ പ്രിസൺ മാന്വലും 2023-ലെ മോഡൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് നിയമവുമാണ് ഭേദഗതിചെയ്തത്. 2023-ലെ നിയമത്തിൽ 55(എ) എന്ന പുതിയ വകുപ്പുചേർത്താണ് ജാതിവിവേചനം അവസാനിപ്പിക്കാൻ വ്യവസ്ഥവെച്ചത്.ഇതുപ്രകാരം ജയിലുകളിൽ തടവുകാരെ ജാതിയടിസ്ഥാനത്തിൽ തരംതിരിക്കാനോ വർഗീകരിക്കാനോ വിവേചനംകാട്ടാനോ പാടില്ല.പുതിയ നീക്കത്തിലൂടെ കേന്ദ്രസർക്കാർ തോട്ടിപ്പണി നിരോധനനിയമം ജയിലുകളിലും ബാധകമാക്കി. 2013-ലെ തോട്ടിപ്പണി നിരോധന പുനരധിവാസനിയമം ജയിലുകളിലും കറക്‌ഷൻ സ്ഥാപനങ്ങളിലും ബാധകമാക്കിയതോടെ ജയിലുകളിലെ സെപ്റ്റിക് ടാങ്കുകൾ തടവുകാരെ ഇറക്കി വൃത്തിയാക്കുന്നത് വിലക്കി. ജയിലുകളിലെ ജാതിവിവേചനം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ ഒക്ടോബർ മൂന്നിലെ വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നടപടി. സംസ്ഥാനങ്ങൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകി.2016-ലെ മോഡൽ പ്രിസൺ മാന്വലും 2023-ലെ മോഡൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് നിയമവുമാണ് ഭേദഗതിചെയ്തത്. 2023-ലെ നിയമത്തിൽ 55(എ) എന്ന പുതിയ വകുപ്പുചേർത്താണ് ജാതിവിവേചനം അവസാനിപ്പിക്കാൻ വ്യവസ്ഥവെച്ചത്.ഇതുപ്രകാരം ജയിലുകളിൽ തടവുകാരെ ജാതിയടിസ്ഥാനത്തിൽ തരംതിരിക്കാനോ വർഗീകരിക്കാനോ വിവേചനംകാട്ടാനോ പാടില്ല.പുതിയ നീക്കത്തിലൂടെ കേന്ദ്രസർക്കാർ തോട്ടിപ്പണി നിരോധനനിയമം ജയിലുകളിലും ബാധകമാക്കി. 2013-ലെ തോട്ടിപ്പണി നിരോധന പുനരധിവാസനിയമം ജയിലുകളിലും കറക്‌ഷൻ സ്ഥാപനങ്ങളിലും ബാധകമാക്കിയതോടെ ജയിലുകളിലെ സെപ്റ്റിക് ടാങ്കുകൾ തടവുകാരെ ഇറക്കി വൃത്തിയാക്കുന്നത് വിലക്കി. ജയിലുകളിലെ ജാതിവിവേചനം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ ഒക്ടോബർ മൂന്നിലെ വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നടപടി. സംസ്ഥാനങ്ങൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകി.