തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടി സർക്കാർ. നാളെ 15 വർഷം പൂർത്തിയാകുന്ന 1117 ബസുകളുടെ കാലാവധിയാണ് രണ്ടു വർഷത്തേക്ക് കൊട്ടി നീട്ടിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ ബസുകൾ നിരത്തൊഴിയുന്നതോടെ സർവീസുകളെ ബാധിക്കുന്നത് തടയാനാണ് നടപടി. എന്നാൽ കേന്ദ്ര ഗതാഗത നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കാലാവധി നീട്ടലിൽ കേന്ദ്രത്തിന്‍റെ അന്തിമ തീരുമാനവും നിര്‍ണായകമാകും.ഫാസ്റ്റ് പാസഞ്ചാറായി സർവീസ് നടത്തുന്ന ബസുകളെ 5 വർഷം കഴിയുമ്പോൾ ഓർഡിനറിയാക്കുകയാണ് ചെയ്യുന്നത്. 5 വർഷമാണ് ബസുകൾ സൂപ്പർക്ലാസ് സർവീസിന് ഉപയോഗിക്കുക. പുതിയ ബസുകൾ വാങ്ങാൻ കഴിയാത്തതുകാരണം പ്രത്യേക ഉത്തരവിലൂടെ 280 ബസുകളുടെ കാലാവധി 8 വർഷമായി ദീർഘിപ്പിച്ചിരുന്നു. ആ കാലാവധിയും കഴിയാറായി.കാലാവധി നീട്ടുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. കാലാവധി നീട്ടണം എന്നാവശ്യപ്പെട്ടു മന്ത്രി ഗണേഷ് കുമാർ, കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിക്ക് രണ്ടാഴ്ച മുൻപ് കത്ത് നൽകിയിരുന്നു. ഒരു മറുപടിയും ഇല്ലാത്തത്തിനെ തുടർന്നാണ് സർക്കാരിന്‍റെ നടപടി.കാലാവധി പൂര്‍ത്തിയാകുകയാണെങ്കിലും ബസുകളുടെ കണ്ടീഷൻ നല്ലതാണെന്നും കാലാവധി നീട്ടി നല്‍കണമെന്നുമാണ് കേന്ദ്രത്തിനയച്ച കത്തിൽ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ ബസുകളുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിൽ പുതിയ ബസുകള്‍ വാങ്ങാൻ സര്‍ക്കാര്‍ തുക അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!