തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെ സൗദി ജയിലിൽ നിന്ന് ഫോൺ വിളിച്ച് അബ്ദുല്‍ റഹീം. തന്റെ മോചനത്തിനായി അശ്രാന്തം പരിശ്രമിച്ച ബോചെയ്ക്ക് റഹീം നന്ദിയും കടപ്പാടും അറിയിച്ചു. നാട്ടിൽ വരുമ്പോൾ റഹീമിനെ ബിസിനസ് പങ്കാളിയാക്കാമെന്നു ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സന്തോഷായി ഇരിക്കാനും കല്യാണമൊക്കെ കഴിക്കാനും ബോചെ പറഞ്ഞു.https://www.instagram.com/dr.boby_chemmanur/reel/C89C4ceBkd7/വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിന് പിന്നാലെ ആണ് ബോബി ചെമ്മണ്ണൂരിനെ അബ്ദുല്‍ റഹീം ഫോണില്‍ വിളിച്ചത്. നേരില്‍ കാണാമെന്നും ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുംം റഹീം പറഞ്ഞു. അബ്ദുല്‍ റഹീമിന്‍റെ ഫോണ്‍ കോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് പങ്കുവെച്ചത്. സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഒരു കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നും 18 വര്‍ഷം മുമ്പ് ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇനി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും ബോബി ചെമ്മണ്ണൂര്‍ റഹീമിനെ അറിയിച്ചു. അതേസമയം വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ റഹീമിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ.