കമ്പളക്കാട്: ജാമ്യമെടുത്ത് കോടതി നടപടിക്രമങ്ങളിൽ സഹകരിക്കാതെ മുങ്ങി നടന്ന യുവതിയെ 10 വർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. മധുര സോളമണ്ഡലം സ്വദേശിനി മുത്തു (38) ആണ് അറസ്റ്റിലായത്. മോഷണക്കേസിൽ ജാമ്യമെടുത്ത് ആയിരുന്നു യുവതിയുടെ കറങ്ങിനടപ്പ്.2014 ഒക്ടോബറിൽ കൽപറ്റയിൽ നിന്നും കമ്പളക്കാട് ലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല കവർന്ന കേസിലാണ് മുത്തുവിനെ കോടതി റിമാൻഡ് ചെയ്തത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ യുവതി പിന്നീട് കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങുകയായിരുന്നു. കമ്പളക്കാട് ഇൻസ്‌പെക്ടർ ഇ.ഗോപകുമാറിന്റ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്