താമരശ്ശേരി: താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടാൻ ഡി.ഇ.ഒയുടെ നിർദ്ദേശം. വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തിലാണ് ഡി.ഇ.ഒ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് അയച്ചത്. ഷഹബാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിൽ അനധികൃത ട്യൂഷന്‍ സെന്ററുകളെ കണ്ടെത്തി പഞ്ചായത്തി രാജ് നിയമത്തിന് ചട്ട വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവക്കെതിരെ നടപടിയെടുക്കണമെന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ആദ്യം താമരശ്ശേരി പഞ്ചായത്തിൽ ഈ തീരുമാനം നടപ്പിലാക്കാൻ ഡി.ഇ.ഒ നിർദ്ദേശം നൽകി.അക്കാദമികമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ട്യൂഷന്‍ സെന്ററുകള്‍, കുട്ടികള്‍കളില്‍ നിന്ന് അമിത ഫീസ് ഈടാക്കൽ, കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യം നല്‍കല്‍, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ മടുപ്പുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന ട്യൂഷന്‍ സെന്ററുകള്‍, ഏതെങ്കിലും രീതിയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമ്പോൾ 100 പേരിൽ കവിയുന്ന പരിപാടികൾ മറ്റുരീതിയിലേക്ക് മാറുന്നുണ്ടോ എന്നിങ്ങനെ പഞ്ചായത്തി രാജ് നിയമത്തിന് ചട്ടവിരുദ്ധമായാണോ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക എന്നാകും പരിശോധിക്കുക.ട്രിസ് ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിയിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ കീഴില്‍ ടീമുണ്ടാക്കിയാകും അനധികൃത ട്യൂഷന്‍ സെന്ററുകള്‍ താമരശ്ശേരിയില്‍ നിന്ന് കണ്ടെത്തുക. കോഴിക്കോട് ജില്ലായൊട്ടാകെ പരിശോധന വേണമെന്ന കളക്ടറുടെ നിര്‍ദ്ദേശത്തില്‍ ആദ്യ പടിയെന്നോണമാകും താമരശ്ശേരിയില്‍ പരിശോധന നടത്തുക.