തൃശ്ശൂർ: തൃശ്ശൂർ മനയക്കൊടിയിൽ വീട്ടുടമസ്ഥന് വാട്‌സ്ആപ്പിൽ സന്ദേശമയച്ച ശേഷം വയോധികൻ തൂങ്ങിമരിച്ചു. നമ്പനത്ത് വീട്ടിൽ സജീവനെ യാണ് ഇന്ന് ഉച്ചക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 68 വയസായിരുന്നു. വീടിൻറെ ഉടമസ്ഥന് മരിക്കാൻ പോകുന്നു എന്ന് സൂചിപ്പിച്ച് കയറിന്റെ ചിത്രമാണ് സജീവൻ വാട്സപ്പിൽ അയച്ചു കൊടുത്തത്. അതിനെ തുടർന്ന് വീട്ടുടമസ്ഥൻ സജീവനെ തിരഞ്ഞ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. കഴിഞ്ഞ ആഴ്ച്ച കുടുംബ വഴക്കിനെ തുടർന്ന് മകനായ സോനുവിനെ ശരീരമാസകലം ബ്ലേഡ് കൊണ്ട് വരഞ്ഞ് സജീവൻ പരുക്കേൽപ്പിച്ചിരുന്നു. മകന് പരാതി ഇല്ലാത്തതിനാൽ അന്ന് പോലീസ് കേസെടുത്തിരുന്നില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!