ന്യൂഡല്‍ഹി: മുൻ കേന്ദ്രന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായ ശരദ് യാവ് അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മകൾ സുഭാഷിണി ശരദ് യാദവ് സോഷ്യൽ മീഡിയയിലൂടെയാണ് ശരദ് യാദവിന്‍റെ വിയോഗ വാർത്ത പങ്കുവെച്ചത്.ആർ ജെ ഡി നേതാവായ ശരദ് യാദവ് ഏഴു തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക് താന്ത്രിക് ജനതാദളിന്‍റെ സ്ഥാപക നേതാവ് കൂടിയായ രാജ്യത്തെ മുതിർന്ന നേതാക്കളിലൊരാളാണ് വിട പറഞ്ഞത്. ജനതാദൾ യുണൈറ്റഡ് രൂപീകരിച്ചതിന് ശേഷം ദീർഘകാലം പാർട്ടിയുടെ ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിരുന്നു.1989 – 90, 1999 – 2004 കാലഘട്ടങ്ങളിലാണ് കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചത്. 1989ൽ വിപി സിങ് സർക്കാരിൽ ടെക്സ്റ്റൈൽസ്, ഭക്ഷ്യസംസ്കരണ വകുപ്പുകളും 1999ലെ വാജ്പേയി സർക്കാരിൽ വ്യോമയാന, തൊഴിൽ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും കൈകാര്യം ചെയ്തു. 33 വർഷം നീണ്ട് നിൽക്കുന്നതായിരുന്നു ശരദ് യാദവിന്‍റെ പാർലമെന്‍റ് ജീവിതം.ജബല്‍പുര്‍ എന്‍ജിനിയറിങ് കോളേജില്‍നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങിൽ ബിരുദവും ഗണിതത്തിൽ ബിരുദാനന്തരബിരുദവും നേടിയ ശരദ് യാദവ് 1974ല്‍ ജബല്‍പുരില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി ലോക്സഭയില്‍ എത്തിയത്. ജനതാദളിലെ പിളര്‍പ്പിനെത്തുടര്‍ന്ന് 1997-ല്‍ നിതീഷ് കുമാറിനൊപ്പം ജനതാദള്‍ യുണൈറ്റഡ് (ജനതാദള്‍ യു) സ്ഥാപിച്ചത്. 2017ൽ നിതീഷുമായുള്ള ഭിന്നതയെത്തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പരാതിയോടെ രാജ്യസഭാംഗത്വം നഷ്ടമായി. പിന്നീട് ലോക്താന്ത്രിക് ജനതാദള്‍ രൂപവത്കരിച്ചു. 2018ല്‍ ലാലുപ്രസാദ് യാദവിന്‍റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളില്‍ ലയിച്ചു.ജെ ഡി യു രാജ്യസഭാകക്ഷിനേതാവ്, ജനതാദള്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശരദ് യാദവിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി ദേവഗൗഡ തുടങ്ങിയവർ അനുശോചിച്ചു. ഭാര്യ: രേഖ. മക്കള്‍: സുഭാഷിണി, ശന്തനു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!